Tag Archive: UEFA

  1. മെസിയുടെ ഒരു ചാമ്പ്യൻസ് ലീഗ് നേട്ടം ഇല്ലാതായി, വിശ്വസിക്കാൻ കഴിയാതെ ആരാധകർ

    Leave a Comment

    കരിയറിൽ നാല് തവണ ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ പങ്കാളിയായിട്ടുള്ള ലയണൽ മെസിയുടെ ഒരു ചാമ്പ്യൻസ് ലീഗ് നേട്ടം അംഗീകരിക്കാതെ യുവേഫ. കഴിഞ്ഞ ദിവസം യുവേഫ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കണക്കുകളിൽ മെസിയുടെ പേരിൽ മൂന്നു ചാമ്പ്യൻസ് ലീഗ് നേട്ടം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. 2005-2006 വർഷത്തിൽ മെസി ഭാഗമായിരുന്ന ചാമ്പ്യൻസ് ലീഗ് കിരീടനേട്ടമാണ് ഒഴിവാക്കിയത്.

    2006ലെ ബാഴ്‌സലോണയുടെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിൽ മെസി പങ്കാളിയായിരുന്നെങ്കിലും താരമപ്പോൾ ടീമിലെ പ്രധാനിയായിരുന്നില്ല. അതേസമയം 2009, 2011, 2015 വർഷങ്ങളിൽ ടീമിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ മെസി നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. എന്നാൽ 2006ൽ ആഴ്‌സനലിനെ ഫൈനലിൽ തോൽപ്പിച്ച് സ്വന്തമാക്കിയ കിരീടം മെസിയുടെ പേരിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നാണ് യുവേഫ വ്യക്തമാക്കുന്നത്.

    വെബ്‌സൈറ്റിലെ വിവരങ്ങൾ പ്രകാരം 2009, 2011, 2015 എന്നീ വർഷങ്ങളിലായി മൂന്നു ചാമ്പ്യൻസ് ലീഗ് കിരീടമാണ് മെസി സ്വന്തമാക്കിയതെന്ന് വ്യക്തമാക്കുന്നു. അതിനു ശേഷം 2006ൽ ചാമ്പ്യൻസ് ലീഗ് നേടിയ ടീമിൽ സ്ഥിരമായി കളിച്ചിരുന്നെങ്കിലും ആഴ്‌സണലിന് എതിരെയുള്ള ഫൈനലിനുള്ള സ്‌ക്വാഡിൽ താരം ഉൾപ്പെട്ടില്ലെന്നാണ് കിരീടനേട്ടത്തിൽ നിന്നും ഒഴിവാക്കാനുള്ള കാരണമായി വെബ്‌സൈറ്റിൽ രേഖപ്പെടുത്തുന്നത്.

    മെസി ആരാധകരെ സംബന്ധിച്ച് വലിയ ഞെട്ടലാണ് ഇതുണ്ടാക്കിയിരിക്കുന്നത്. റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് നേട്ടത്തിനൊപ്പമെത്താൻ മെസിക്ക് ഒരു ചാമ്പ്യൻസ് ലീഗ് കൂടി മതിയെന്നിരിക്കെയാണ് താരത്തിന്റെ ഒരു കിരീടനേട്ടം കുറഞ്ഞത്. അതേസമയം ചാമ്പ്യൻസ് ലീഗിലെ രാജാവ് റൊണാൾഡോ തന്നെയാണെന്ന് ഇത് തെളിയിച്ചുവെന്നാണ് റൊണാൾഡോ ആരാധകർ പറയുന്നത്.

  2. പിഎസ്‌ജിക്ക് ബയേൺ മ്യൂണിക്ക് എതിരാളി, റയൽ ലിവർപൂളിനെ നേരിടും; ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 നറുക്കെടുപ്പ് സമാപിച്ചു

    Leave a Comment

    ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ പോരാട്ടങ്ങൾ നൽകുമെന്നുറപ്പു നൽകി യുവേഫ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിന്റെ റൌണ്ട് ഓഫ് 16 മത്സരങ്ങളുടെ നറുക്കെടുപ്പ് സമാപിച്ചു. സ്വിറ്റ്‌സർലണ്ടിലെ നിയോണിൽ വെച്ചാണ് പതിവു പോലെ തന്നെ പ്രീ ക്വാർട്ടർ മത്സരങ്ങളിൽ ആരൊക്കെയാണ് ഏറ്റു മുട്ടുകയെന്നു തീരുമാനമായത്. ലോകകപ്പിനായി ക്ലബ് ഫുട്ബോൾ മത്സരങ്ങൾ നിർത്തി വെക്കാൻ പോവുകയായതിനാൽ ലോകകപ്പിനു ശേഷമേ ചാമ്പ്യൻസ് ലീഗിന്റെ റൌണ്ട് ഓഫ് 16 മത്സരങ്ങൾ ആരംഭിക്കുകയുള്ളൂ.

    റയൽ മാഡ്രിഡ്, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ടോട്ടനം, നാപ്പോളി ഇന്റർ മിലാൻ, എസി മിലാൻ, ബയേൺ മ്യൂണിക്ക്, ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ട്, ലീപ്‌സിഗ്, ബൊറൂസിയ ഡോർട്മുണ്ട്, പിഎസ്‌ജി, ക്ലബ് ബ്രൂഗേ, പോർട്ടോ, ബെൻഫിക്ക എന്നീ ടീമുകളാണ് ഇത്തവണ അവസാന പതിനാറിൽ ഇടം പിടിച്ചിരിക്കുന്നത്. ഗ്രൂപ്പുകളിൽ ഒന്നാം സ്ഥാനത്തു വന്ന ടീമുകൾ ഒരു പോട്ടിലും രണ്ടാം സ്ഥാനത്തു വന്ന ടീമുകൾ മറ്റൊരു പോട്ടിലും ഉൾപ്പെടുകയും തിരഞ്ഞെടുത്ത പ്രകാരം ഇവർ പരസ്‌പരം മത്സരിക്കുകയുമാണ് ചെയ്യുക. ഒരേ രാജ്യത്തു നിന്നുള്ള ക്ലബുകൾ പരസ്‌പരം മത്സരിക്കുന്നത് ഒഴിവാക്കപ്പെടും.

    ഇത്തവണത്തെ ചാമ്പ്യൻസ് ലീഗ് റൌണ്ട് ഓഫ് 16 നറുക്കെടുപ്പിലെ പ്രധാനപ്പെട്ട രണ്ടു മത്സരങ്ങൾ കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവർത്തനമായ റയൽ മാഡ്രിഡ് vs ലിവർപൂൾ പോരാട്ടമാണ്. അതിനു പുറമെ പിഎസ്‌ജിയും ബയേൺ മ്യൂണിക്കും തമ്മിലുള്ള മത്സരവും ആരാധകർക്ക് ആവേശം നൽകുന്നതായിരിക്കും. ഇത്തവണ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പല വമ്പൻ ടീമുകളെയും ചെറിയ ടീമുകൾ അട്ടിമറിച്ച് മുന്നിൽ വന്നത് പരിഗണിക്കുമ്പോൾ എല്ലാ മത്സരവും വളരെ തീവ്രമായിരിക്കാൻ തന്നെയാണ് സാധ്യത. റൌണ്ട് ഓഫ് 16ൽ ഏറ്റുമുട്ടുന്ന ടീമുകൾ ഇവയാണ്:

    ആർ ബി ലീപ്‌സിഗ് vs മാഞ്ചസ്റ്റർ സിറ്റി
    ക്ലബ് ബ്രൂഗേ vs ബെൻഫിക്ക
    ലിവർപൂൾ vs റയൽ മാഡ്രിഡ്
    എസി മിലാൻ vs ടോട്ടനം ഹോസ്‌പർ
    ഐന്ത്രാഷട് ഫ്രാങ്ക്ഫർട്ട് vs നാപ്പോളി
    ബൊറൂസിയ ഡോർട്മുണ്ട് vs ചെൽസി
    ഇന്റർ മിലാൻ vs എഫ്‌സി പോർട്ടോ
    പിഎസ്‌ജി vs ബയേൺ മ്യൂണിക്ക്

  3. സൂപ്പർലീഗ്: റയൽ മാഡ്രിഡ്, യുവന്റസ്, ബാഴ്‌സലോണ ടീമുകളെ ചാമ്പ്യൻസ്‌ലീഗിൽ നിന്നും വിലക്കാനൊരുങ്ങി യുവേഫ

    Leave a Comment

    സൂപ്പർലീഗിൽ നിന്നും ഔദ്യോഗികമായി ഇതു വരെയും ഒഴിഞ്ഞു പോകാത്ത മൂന്നു ക്ലബ്ബുകളാണ് റയൽ മാഡ്രിഡും ബാഴ്സലോണയും യുവന്റസും. സൂപ്പർലീഗിന്റെ ഭാഗമായ ആഴ്‌സണൽ, ലിവർപൂൾ,ചെൽസി, ടോട്ടൻഹാം, യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി, ഇന്റർമിലാൻ, എസിമിലാൻ എന്നിങ്ങനെ പന്ത്രണ്ടിൽ ഒമ്പതു ക്ലബ്ബുകളും പിൻവാങ്ങുകയായിരുന്നു.

    സൂപ്പർലീഗ് എന്ന ആശയം തകർന്നുവെങ്കിലും ഇതിൽ ഇപ്പോഴും നിലനിൽക്കുന്ന മൂന്നു ക്ലബ്ബുകൾക്കെതിരെ നടപടിക്കൊരുങ്ങുകയാണ് യുവേഫ. ഒരു വർഷത്തേക്ക് മൂന്നു ക്ലബ്ബുകളെയും വിലക്കാനാണ് യുവേഫ അധികൃതരുടെ തീരുമാനം. 2021-2022 സീസണിൽ ഈ മൂന്നു ക്ലബ്ബുകൾക്കും പങ്കെടുക്കാനാവില്ലെന്നാണ് യുവേഫയുടെ തീരുമാനം.

    സൂപ്പർ ലീഗിൽ പങ്കെടുത്തു ഒഴിഞ്ഞ ടീമുകളുമായി നടന്ന ചർച്ചയിൽ യുവേഫയോട് വിശ്വാസം പുലർത്തി മുന്നോട്ടു പോകാനാണ് ഒമ്പതു ക്ലബ്ബുകളും തീരുമാനിച്ചത്. സൂപ്പർ ലീഗിന്റെ ഭാഗമായതിനാൽ യുവന്റസ്, ബാഴ്‌സലോണ,ബാഴ്സലോണ എന്നീ ക്ലബ്ബുകളുടെ സംപ്രേഷണാവകാശങ്ങളിൽ വന്ന നഷ്ടം ബാക്കി ക്ലബ്ബുകളിൽ നിന്നും ഈടാക്കാനാണ് യുവേഫ തീരുമാനിച്ചിരിക്കുന്നത്.

    ഒമ്പതു ക്ലബ്ബുകളും ആ തീരുമാനത്തിൽ ക്ഷമാപണം നടത്തിയതിനു പിന്നാലെയാണ് യുവേഫയുടെ ഈ neekkam. ഇക്കാര്യത്തിൽ മൂന്നു ക്ലബ്ബുകളും തങ്ങളുടെ എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു ക്ലബ്ബുകളും ഇതിനെതിരെ സ്റ്റേറ്റ്മെന്റ് പുറത്തിറക്കിയിരിക്കുകയാണ്.

  4. യൂറോപ്യൻ സൂപ്പർ ലീഗ്, ശക്തമായ നടപടികളുമായി മുന്നോട്ടു പോവുമെന്ന് യുവേഫയ്ക്ക് പിന്തുണയുമായി ഫിഫ

    Leave a Comment

    യുവേഫ ചാമ്പ്യൻസ്‌ലീഗിന്റെ തന്നെ അന്ത്യമയേക്കാവുന്ന പുതിയ യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങാൻ പന്ത്രണ്ടു യൂറോപ്യൻ വമ്പൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പദ്ധതിയായിരിക്കുകയാണ്. ഇതിനെതിരെ യുവേഫക്ക് പിന്തുണയുമായി ലോക ഫുട്ബോൾ നിയന്ത്രിക്കുന്ന ഫിഫയും രംഗത്തെത്തിയിരിക്കുകയാണ്. ഫിഫ പ്രസിഡന്റായ ജിയോവാനി ഇൻഫെന്റിനോയും ശബദമുയർത്തിയിർത്തിയിരിക്കുകയാണ്.

    ഇതുമായി മുന്നോട്ടു പോവുകയാണെങ്കിൽ നേതൃത്വം നൽകുന്ന എല്ലാ ക്ലബ്ബുകളും അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് ഇൻഫെന്റിനോ വ്യക്തമാക്കുന്നത്. ശക്തമായ ശിക്ഷാ നടപടികൾ തന്നെ ക്ലബ്ബുകൾക്കെതിരെ ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനിർവാഹകർ കൂടിച്ചേർന്നുള്ള യുവേഫ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “ഫിഫ സൂപ്പർലീഗിന്റെ രൂപീകരണത്തെ ശക്തമായി എതിർക്കാൻ മാത്രമാണ് തീരുമാനിച്ചിരിക്കുന്നത്. സൂപ്പർ ലീഗ് എന്നത് ഒരു അടച്ചു പൂട്ടിയ സ്ഥാപനം പോലെയാണ്. അത് നിലവിലെ സസ്ഥാപിത നിയമങ്ങളിൽ നിന്നും ലീഗുകളിൽ നിന്നും അസോസിയേഷനുകളിൽ നിന്നും യുവേഫയിൽ നിന്നും ഒപ്പം ഫിഫയിൽ നിന്നും വരെ അകന്നു പോവുന്ന ഒന്നായി മാറിയിരിക്കുകയാണ്.” ഇൻഫെന്റിനോ പറഞ്ഞു.

    യുവേഫയും ഫിഫയും ശക്തമായി തന്നെ ഇതിനെതിരെ നീങ്ങാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനു നേതൃത്വം നൽകിയിരിക്കുന്ന ക്ലബ്ബുകൾ യൂറോപ്പിലെ പ്രധാന വമ്പന്മാരാവാനുള്ള കാരണവും യുവേഫ തന്നെയാണെന്നാണ്‌ അവർ വാദിക്കുന്നുണ്ട്. അതിന് അവർ നന്ദി പറയേണ്ടതുണ്ടെന്നാണ് യുവേഫ പ്രസിഡന്റായ അലക്സാണ്ടർ കഫെറിൻ വ്യക്തമാക്കുന്നത്.

  5. യൂറോപ്യൻ ഫുട്ബോൾ രണ്ടു തട്ടിലേക്ക്, ചാമ്പ്യൻസ്‌ലീഗിന്റെ അന്തകനായി യൂറോപ്യൻ സൂപ്പർലീഗ് വരുന്നു

    Leave a Comment

    യൂറോപ്യൻ ഫുട്ബോൾ ഇനി രണ്ടു തട്ടിലേക്ക്. ഫിഫയുടെയും യുവേഫയുടെയും നിർദേശങ്ങൾ അവഗണിച്ചു കൊണ്ട് യൂറോപ്പിലെ 12 പ്രമുഖ വമ്പൻ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ചാമ്പ്യൻസ്‌ലീഗിന് ബദലായി യൂറോപ്യൻ സൂപ്പർ ലീഗ് തുടങ്ങാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. ഫിഫയും യുവേഫയും ഇതിനെതിരെ ശക്തമായ എതിർപ്പുമായി രംഗത്തുണ്ട്.

    ലാലിഗയിൽ നിന്നും റയൽ മാഡ്രിഡ്‌, ബാഴ്‌സലോണ, അത്ലറ്റിക്കോ മാഡ്രിഡ്‌ ത്രയവും, പ്രീമിയർലീഗിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി, ആഴ്‌സണൽ,മാഞ്ചസ്റ്റർ സിറ്റി, ടോട്ടനം ഹോട്സ്പർ എന്നിങ്ങനെ ആറു വമ്പന്മാരും, ഇറ്റാലിയൻ ലീഗിൽ നിന്നും എസി മിലാൻ,യുവന്റസ്, ഇന്റർമിലാൻ എന്നിങ്ങനെ മൂന്നു ശക്തികളും ചേർന്നാണ് സൂപ്പർലീഗിന് പദ്ധതിയിടുന്നത്. ഇതിന്റെ ഇതിന്റെ സ്ഥാപകക്ലബ്ബുകൾക്ക് 3.5 ബില്യൺ യൂറോ ആദ്യ പ്രതിഫലമായി ലഭിച്ചേക്കും.

    അതായത് ഒരു ക്ലബ്ബിന് 450 മില്യൺ യൂറോ വരെ യൂറോപ്യൻ സൂപ്പർലീഗിൽ ചേരുന്നതിനു മാത്രം ലഭിക്കും. ലീഗ് തുടങ്ങിയാൽ മൂന്നു ക്ലബ്ബുകളെക്കൂടി ഇതിലേക്ക് ക്ഷണിക്കുകയും മൊത്തത്തിൽ 15 ക്ലബ്ബുകളുമായി ഉദ്‌ഘാടനസീസണിൽ സൂപ്പർ ലീഗ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    സൂപ്പർലീഗിന്റെ നടത്തിപ്പുകാരായി ഇതിൽ ചേർന്ന എല്ലാ ക്ലബ്ബുകൾക്കും അടുത്ത സീസണിലേക്കു സ്വാഭാവികമായി യോഗ്യത ലഭിക്കുകയും ലീഗ് ഫുട്ബോളിനിടക്ക് മറ്റൊരു ലീഗെന്ന നിലയിൽ സൂപ്പർലീഗ് നടത്തുമെന്നുമാണ് സ്ഥാപകർ അറിയിക്കുന്നത്. എന്നാൽ ഈ ലീഗിൽ പങ്കെടുക്കുന്ന എല്ലാ ക്ലബ്ബിലെയും താരങ്ങളെ ഫിഫയും യുവേഫയും വിലക്കുമെന്നും അവരുടെ നേതൃത്വത്തിൽ നടക്കുന്ന ഒരു അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുക്കാനാവില്ലെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വിലക്കുകൾ അവഗണിച്ചു കൊണ്ട് ഈ പദ്ധതിയുമായി ശക്തമായി മുന്നോട്ടു പോവാനാണ് ക്ലബ്ബുകളുടെ തീരുമാനം.

  6. നിർണായകപെനാൽറ്റിയാണെങ്കിൽ മെസിക്ക് നൽകില്ല, എല്ലാം താനെടുക്കുമെന്ന് സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.

    Leave a Comment

    എസി മിലാൻ ഈ സീസണിൽ മികച്ച പ്രകടനമാണ് ഈ സീസണിൽ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനു പ്രധാന കാരണം പരിശീലകൻ സ്‌റ്റെഫാനോ പയോളിയുടെ തന്ത്രങ്ങൾക്കൊപ്പം 39കാരനായ സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന്റെ പ്രകടനമാണ്. നിലവിൽ പരിക്കു മൂലം പുറത്തിരിക്കുകയാണെങ്കിലും അതിനു മുൻപ് വരെ പത്തു ഗോളുകളുമായി ടോപ് സ്കോറർ എന്നത് സ്ലാട്ടന്റെ പ്രകടനമികവിനെ കാണിക്കുന്നതാണ്.

    നിലവിൽ പുറത്തിരിക്കുന്ന സ്ലാട്ടൻ യുവേഫക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ സ്വപ്ന ഇലവനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. സ്വപ്ന ഇലവനിലെ ഭാഗമായ സൂപ്പർതാരം ലയണൽ മെസിയെക്കുറിച്ചായിരുന്നു ഒരു ചോദ്യം. സ്ലാട്ടനും ലയണൽ മെസിയും ഒരു നിർണായക ഘട്ടത്തിൽ പെനാൽറ്റി ലഭിച്ചാൽ ആരായിരിക്കും അതെടുക്കുകയെന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇബ്രാഹിമോവിച്ച്.

    “ഞാനാണ് പെനാൽറ്റിയെടുക്കുക. നൂറു ശതമാനം. ഞാനാണ് ക്യാപ്റ്റൻ(ഡ്രീം ഇലവൻ) അതുകൊണ്ടു തന്നെ ആരു പെനാൽറ്റി എടുക്കണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്. ഞാൻ ആദ്യത്തെ മൂന്നെണ്ണം എടുക്കും ഒരെണ്ണം അദ്ദേഹത്തിനു നൽകും. വീണ്ടും ഞാൻ മൂന്നെണ്ണം ഞാനെടുക്കും ഒരെണ്ണം അദ്ദേഹത്തിനായി മാറ്റിവെക്കും. “

    നിലവിലെ സീരി എയിലെ സ്ലാട്ടന്റെ പ്രകടനത്തെക്കുറിച്ചും അദ്ദേഹം മനസുതുറന്നു: “എനിക്ക് 39 ആയി. ഇത്രയും കാലം ഞാൻ ചെയ്തത് വെച്ചു നോക്കുമ്പോൾ എനിക്കിനി കളിക്കേണ്ട കാര്യമൊന്നുമില്ല. എന്നാൽ ഞാനിപ്പോൾ ചെയ്യുന്ന കാര്യത്തിൽ അത്യുത്സാഹമാണ് എനിക്കുള്ളത്. എനിക്കിപ്പോഴും തൃപ്തിയടഞ്ഞിട്ടില്ല. എനിക്കിനിയും കൂടുതൽ ആവശ്യമുണ്ട്. എന്റെ വയസുള്ള താരങ്ങളിലൊന്നും ഇപ്പോഴത്തെ എന്റെ പ്രകടനമികവ് കണ്ടിട്ടില്ല. മുപ്പതിന് ശേഷം ഒരു താരം താഴേക്ക് പോവുകയും കളി നിർത്തുകയുമാണ് ചെയ്യാറുള്ളത്. എന്നാൽ 30നു ശേഷമാണ് ഞാൻ കൂടുതൽ മികച്ചതായി കാണപ്പെട്ടത്.