Author Archives: admin

  1. ‘ഇന്ത്യയ്ക്ക് ലോകകപ്പില്‍ മൂന്ന് ടീമിനെ ഇറക്കാന്‍ കഴിയും’

    Leave a Comment

    ഐപിഎല്‍ അവസാനിച്ചതിന് ശേഷം ആറ് ദിവസത്തിന് ശേഷം ലോകം കാത്തിരിക്കുന്നത് മറ്റൊരു വലിയ ടൂര്‍ണമെന്റാണ്. അത് മറ്റൊന്നുമല്ല ജൂണ്‍ രണ്ട് മുതല്‍ 29 വരെ വെസറ്റിന്‍ഡീസിലും അമേരിക്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുകയാണ്.

    ഈ മാസം അവസാനത്തോടെ ടി20 ലോകകപ്പിനുളള ഇന്ത്യന്‍ ടീം ബിസിസിഐ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വലിയ ആകാംക്ഷയോടെ ക്രിക്കറ്റ് ലോകം ഈ ടീം പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ്. ജൂണ്‍ അഞ്ചിനാണ് ലോകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം.

    അതെസമയം പ്രമുക ഫിറ്റ്‌നസ് ട്രെയിംഗ് സെന്ററായ യൊഹന്‍ ബ്ലാക്ക് വി്ശ്വസിക്കുന്നത് ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മൂന്ന് ടീമിനെയെങ്കിലും കളിപ്പിക്കാനാകുമെന്നാണ്. ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങളുടെ തകര്‍പ്പന്‍ പ്രകടനമാണ് ബ്ലാക്കിനെ ഇത്തരത്തിലൊരു നിഗമനത്തിലെത്തിച്ചത്.

    ‘നിലവില്‍, ഇന്ത്യന്‍ ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നത് അവിശ്വസനീയമാംവിധം വെല്ലുവിളി നിറഞ്ഞതാണ്. കഴിവുള്ള നിരവധി ഇന്ത്യന്‍ താരങ്ങള്‍ ഉണ്ട്, അവര്‍ക്ക് മൂന്ന് ടീമുകളെ ലോകകപ്പിലേക്ക് അയയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നു’ ഐസിസിയേയും ബിസിസിഐയേയും ഐപിഎല്ലിനേയും ടാഗ് ചെയ്ത് ബ്ലാക്ക് കുറിച്ചു.

    ബ്ലാക്കിന്റെ നിഗമനത്തെ പിന്തുണയ്ക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പ് വെല്ലുവിളി നിറഞ്ഞതാണെന്നും സെലക്ടര്‍മാര്‍ തീകൊണ്ടുളള കളിയാണ് നടത്തുന്നതെന്നുമാണ് ആരാധകരുടേയും പക്ഷം.

     

  2. ഐപിഎല്ലില്‍ സെഞ്ച്വറികള്‍ പ്രവഹിക്കുന്നു, ആ ലോകറെക്കോര്‍ഡിലേക്ക് കുതിക്കുന്നു

    Leave a Comment

    വീണ വിശ്വനാഥ്

    ഈ സീസണില്‍ ഐപിഎല്ലില്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇടാന്‍ ചാന്‍സ് ഉണ്ട്..

    നിലവില്‍ ഏറ്റവും അധികം സെഞ്ച്വറി ഉണ്ടായത് കഴിഞ്ഞ സീസണില്‍ തന്നെ ആയിരുന്നു..12 എണ്ണം.

    ഈ സീസണ് ഏറെക്കുറെ പകുതി ആയപ്പഴേക്ക് തന്നെ ഒന്‍പത് സെഞ്ച്വറി Already ആയിക്കഴിഞ്ഞു.. ഇനിയും 35ഓളം മാച്ചുകള്‍ നടക്കാനിരിക്കുന്നു..

    ഇതിലെ അതിശയകരമായ വസ്തുത എന്തെന്നാല്‍, ഈ സീസനിലെ ആദ്യ സെഞ്ച്വറി വന്നത് 19ാം മാച്ചില്‍ ആയിരുന്നു എന്നതാണ്.ആ മാച്ചില്‍ രണ്ട് സെഞ്ച്വറി പിറക്കുകയും ചെയ്തു.

    അതായത് 19ാം മത്സരം വരെ ഒരൊറ്റ സെഞ്ച്വറി പോലും ഇല്ലെങ്കിലും 19 മുതല്‍ ഇന്നലെ വരെയുള്ള 21 മത്സരങ്ങളില്‍ മാത്രം 9 സെഞ്ച്വറി വന്നു.

  3. അവനെ ഇന്ത്യന്‍ ടീമിലെടുക്കണം, അഗാര്‍ക്കറിനോട് അപേക്ഷിച്ച് റെയ്‌ന

    Leave a Comment

    ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എതിരെ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ശിവം ദുബെയെ ലോകകപ്പ് സ്‌ക്വാഡിലേക്ക് എടുക്കണം എന്ന് അഭ്യര്‍ത്ഥിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. ദുബെയെ ഐപിഎല്ലിന് ശേഷം ഉടന്‍ നടക്കുന്ന ലോകകപ്പ് സ്‌ക്വാഡിലേക്ക് എടുക്കണമെന്നാണ് സുരേഷ് റെയ്ന ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറോട് അപേക്ഷിച്ചത്.

    ‘ശിവം ദുബെ ലോകകപ്പ് ലോഡിംഗ്! അഗാര്‍ക്കര്‍ ഭായ് ദയവു ചെയ്ത് ദുബെയെ തിരഞ്ഞെടുക്കുക’ റെയ്ന ട്വീറ്റ് ചെയ്തു

    ഇന്നലെ ദൂബെ 27 പന്തില്‍ നിന്ന് 66 റണ്‍സ് അടിച്ചു കൂട്ടിയിരുന്നു. 3 ഫോറും 7 സിക്സറുകളും ദൂബെയുടെ ഇന്നലത്തെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെടുന്നു. ഈ സീസണില്‍ സിഎസ്‌കെക്ക് വേണ്ടി 8 മത്സരങ്ങളില്‍ നിന്ന് 311 റണ്‍സ് നേടാന്‍ ദുബെക്ക് ആയി.

    നേരത്തെ സൗരവ് ഗാംഗുലി റിഷഭ് പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റെയ്‌ന മറ്റൊരു താരത്തിനായി സമാനമായ ആവശ്യം ഉന്നയിക്കുന്നത്.

    മധ്യനിരയില്‍ എവിടേയും ബാറ്റ് ചെയ്യാന്‍ പന്തിന് കഴിയും. എന്നാല്‍ എത്രാം നമ്പറില്‍ പന്ത് ഇറങ്ങണമെന്ന് പറയാന്‍ കഴിയില്ല. ട്വന്റി 20 ക്രിക്കറ്റില്‍ എപ്പോഴാണ് ഒരാള്‍ ബാറ്റ് ചെയ്യേണ്ടി വരികയെന്നത് അപ്പോഴത്തെ തീരുമാനമാണ്. മൂന്ന് മുതല്‍ ഏഴ് വരെയുള്ള ഏത് സ്ഥാനത്തും പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയും. ഒരു നിശ്ചിത സ്ഥാനം ട്വന്റി 20 ക്രിക്കറ്റില്‍ ഫലം കാണുകയില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

  4. സഞജുവെല്ലാം എന്ത്, ആരില്ലെങ്കിലും പന്ത് ലോകകപ്പ് കളിയ്ക്കും, തുറന്ന് പറഞ്ഞ് ഗാംഗുലി

    Leave a Comment

    ഐപിഎല്ലിന് ശേഷം തൊട്ടുടനെ ആരംഭിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്ത് ഉണ്ടാകുമെന്ന് തനിക്കുറപ്പുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഡല്‍ഹി ക്യാപ്റ്റല്‍ ടീം ഡയറക്ടര്‍മാരില്‍ ഒരാളുമായ സൗരവ് ഗാംഗുലി. ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവരില്‍ ആരാണ് ലോകകപ്പ് ടീമിലെത്തുകയെന്ന് ചോദ്യത്തിനാണ് ഗാംഗുലിയുടെ തുറന്നടിച്ചുളള മറുപടി.

    ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് റിഷഭ് പന്തിനെ പിന്തുണച്ച് റിക്കി പോണ്ടിംഗ് രംഗത്തുവന്നതിന് പിന്നാലെയാണ് ്അതേ ടീം ഡയറക്ടറായ ഗംഗഗുലിയുടെയും പ്രതികരണം വന്നിരിക്കുന്നത്.

    ആകെ 15 താരങ്ങള്‍ക്ക് മാത്രമാണ് ടീമിലേക്ക് അവസരം ലഭിക്കുക. ഏറ്റവും മികച്ച താരങ്ങളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അതില്‍ ഒരാള്‍ റിഷഭ് പന്ത് ആകും. തീര്‍ച്ചയായും അയാള്‍ വെസ്റ്റ് ഇന്‍ഡീസിലേക്ക് പോകുമെന്നും ബിസിസിഐ മുന്‍ പ്രസിഡന്റ് പറഞ്ഞു.

    മധ്യനിരയില്‍ എവിടേയും ബാറ്റ് ചെയ്യാന്‍ പന്തിന് കഴിയും. എന്നാല്‍ എത്രാം നമ്പറില്‍ പന്ത് ഇറങ്ങണമെന്ന് പറയാന്‍ കഴിയില്ല. ട്വന്റി 20 ക്രിക്കറ്റില്‍ എപ്പോഴാണ് ഒരാള്‍ ബാറ്റ് ചെയ്യേണ്ടി വരികയെന്നത് അപ്പോഴത്തെ തീരുമാനമാണ്. മൂന്ന് മുതല്‍ ഏഴ് വരെയുള്ള ഏത് സ്ഥാനത്തും പന്തിന് ബാറ്റ് ചെയ്യാന്‍ കഴിയും. ഒരു നിശ്ചിത സ്ഥാനം ട്വന്റി 20 ക്രിക്കറ്റില്‍ ഫലം കാണുകയില്ലെന്നും ഗാംഗുലി വ്യക്തമാക്കി.

    അതെസമയം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ആണ് പെര്‍ഫോം ചെയ്യുന്നത്. ടീമിലെ എട്ടില്‍ ഏഴ് കളിയും ജയിപ്പിച്ച മൂന്നൂറിലധികം റണ്‍്‌സും സ്‌കോര്‍ ചെയ്തിട്ടുണ്ട്.

  5. സന്ദീപിനെ അണ്‍സോള്‍ഡ് ആക്കിയ എല്ലാ ടീമുകള്‍ക്കുമുളള ചെകിട്ടത്തടിയാണിത്, അത്ര അപമാനിക്കപ്പെട്ടു അയാള്‍

    Leave a Comment

    ഫൈസ് മാനു

    ഈ പൊന്മുട്ടയിടുന്ന താറാവിനെ ഒരുവേള അന്‍സോള്‍ഡ് ആക്കിയ എല്ലാ ഫ്രാഞ്ചൈസികള്‍ക്കും ഉള്ള ചെകിട്ടത്തടിയാണ് ഇയാളുടെ പെര്‍ഫോമന്‍സ് …

    കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ സന്ദീപിനെ റീപ്‌ളേസ്‌മെന്റ് പ്ലയെര്‍ ആയിട്ടാണ് ടീമില്‍ എടുത്തത് ..

    ഇന്ന് അയാള്‍ പ്ലെയിങ് ഇലവനിലെ പ്രധാന സാന്നിധ്യമായി മാറി ..

    ഓര്‍ത്തു നോക്കുക 26 കോടി മുടക്കി കൊല്‍ക്കത്തയൊക്കെ വിദേശ ബൗളര്‍ മാര്‍ക്ക് പിന്നാലെ പോയ ഐപിഎല്‍ ആണിത് ..

    അവിടെയാണ് സന്ദീപിനെ പോലെ കിടിലന്‍ പെര്‍ഫോമന്‍സുമായി ഇന്ത്യന്‍ ബൗളേഴ്സ് നിറഞ്ഞാടുന്നത് ….

  6. ഇനി ഇങ്ങോട്ട് നോക്കരുത്, ക്യാമറ മാന്‍ ധോണിയുടെ പരസ്യ ഭീഷണി

    Leave a Comment

    ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിംഗ്‌സും ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും തമ്മലാണല്ലോ ഏറ്റുമുട്ടിയത്. ചെന്നൈയുടെ മത്സരങ്ങളിലെല്ലാം ശ്രദ്ധാകേന്ദ്ര മുന്‍ നായകന്‍ എം എസ് ധോണിയാണ്. മറ്റ് താരങ്ങളേക്കാള്‍ ഏറെ ക്യാമറകള്‍ ഒപ്പിയെടുക്കുക ധോണിയുടെ നീക്കങ്ങളാണ്.

    ധോണിയെ ഡഗൗട്ടില്‍ പോലും കാണുമ്പോള്‍ തന്നെ ആരാധകര്‍ ആവേശത്തിലാകും. ലഖ്‌നൗവിനെതിരായ മത്സരത്തിലും സമാന സംഭവമുണ്ടായി. എന്നാല്‍ തനിക്ക് നേരെ ക്യാമറാവെക്കേണ്ടെന്നാണ് ധോണിയുടെ മുന്നറിയിപ്പ്.

    ചെന്നൈ ബാറ്റിംഗിനിടെ തനിക്ക് നേരെ ഫോക്കസ് ചെയ്ത ക്യാമറാമാനെ കുപ്പിയെറിയുമെന്ന് ധോണി മുന്നറിയിപ്പ് നല്‍കി. പിന്നാലെ ക്യാമറ ആരാധകരിലേക്കെത്തി. ഈ സമയം ധോണിയെ കണ്ടതിന്റെ ആവേശത്തിലായിരുന്നു ചെന്നൈ ആരാധകര്‍. പിന്നാലെ ധോണി ബാറ്റിംഗിന് ഇറങ്ങിയപ്പോഴും ആരാധകരുടെ ആവേശമുണ്ടായി.

    മത്സരത്തില്‍ ഒരു പന്ത് മാത്രമാണ് ധോണി ബാറ്റ് ചെയ്തത്. ഇതിഹാസ താരത്തിനായി റുതുരാജ് ഗെയ്ക്ക്വാദ് അഞ്ചാം പന്തില്‍ സ്‌ട്രൈക്ക് കൈമാറി. നാല് റണ്‍സുമായി താരം പുറത്താകാതെ നിന്നു. സീസണില്‍ ഇതുവരെ ധോണിയെ പുറത്താക്കാന്‍ ആര്‍ക്കും സാധിച്ചിട്ടുമില്ല

     

  7. ലഖ്‌നൗവിനെതിരെ തോല്‍വി, വന്‍ തിരിച്ചടി നേരിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

    Leave a Comment

    ഐപിഎല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനോട് തോല്‍വി വഴങ്ങിയതോടെ പോയിന്റ് പട്ടികയിലെ ആദ്യ നാലില്‍ നിന്ന് പുറത്തായി ചെന്നൈ സൂപ്പര്‍ കിംഗ്സ്. ലഖ്‌നൗവിനോട് ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വഴങ്ങിയത്. ഇതോടെ ചെന്നൈ അഞ്ചാം സ്ഥാനത്തേക്ക് വീണു.

    പകരം ചെന്നൈയെ തോല്‍പിച്ച ലഖ്‌നൗ നാലാം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി. എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലഖ്നൗവിന് പത്ത് പോയിന്റാണുള്ളത്. രണ്ട്, മൂന്ന് സ്ഥാനത്തുളള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നിവര്‍ക്കും 10 പോയിന്റ് വീതമുണ്ട്.

    എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇരുവരും യഥാക്രമം രണ്ട് മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. ചെന്നൈക്ക് എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റാണുള്ളത്. നാല് വീതം ജയവും തോല്‍വിയും. ആറ് മത്സരങ്ങള്‍ ശേഷിക്കെ പ്ലേ ഓഫിലെത്താമെന്ന പ്രതീക്ഷയിലാണ് ചെന്നൈ.

    എട്ട് മത്സരങ്ങളില്‍ 14 പോയിന്റുളള രാജസ്ഥാന്‍ റോയല്‍സാണ് വലിയ മാര്‍ജിനില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. പ്ലേ ഏറെക്കുറെ ഉറപ്പായ ടീമാണ് രാജസ്ഥാന്‍. ഒരു മത്സരം മാത്രമാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ആറ് മത്സരങ്ങള്‍ ഇനിയും രാജസ്ഥാന് ബാക്കിയുണ്ട്. ഇതില്‍ ഒന്നോ രണ്ടോ ജയിച്ചാല്‍ തന്നെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ രാജസ്ഥാന് ഉറപ്പിക്കാം.

    അതേസമയം, രാജസ്ഥാനോട് തോറ്റ മുംബൈ ഏഴാം സ്ഥാനത്ത് തന്നെയാണ്. എട്ട് മത്സരങ്ങളില്‍ ആറ് പോയിന്റ് മാത്രമാണ് മുംബൈക്ക്. അഞ്ച് തോല്‍വികള്‍ മുംബൈയുടെ അക്കൗണ്ടിലുണ്ട്. മൂന്ന് ജയവും. ആറ് മത്സരങ്ങള്‍ ഇനി കളിക്കാനുള്ള മുംബൈക്ക് പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിക്കണം.

    ഗുജറാത്ത് ടൈറ്റന്‍സ് ആറാം സ്ഥാനത്തുണ്ട്. എട്ട് മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുണ്ട് ഗുജറാത്തിന്. മുംബൈ ഇന്ത്യന്‍സിന് പിന്നില്‍ എട്ടാം സ്ഥാനത്താണ് ഡല്‍ഹി കാപിറ്റല്‍സ്. എട്ട് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമുള്ള പഞ്ചാബ് നാല് പോയിന്റുമായി ആര്‍സിബിക്ക് മുന്നില്‍ ഒമ്പതാം സ്ഥാനത്ത്. ആര്‍സിബി എട്ട് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണുള്ളത്.

  8. സ്റ്റോണ്‍സ് വെടിക്കെട്ട് സെഞ്ച്വറി, ഹീറോ ഫിനിഷിംഗ്, ചെന്നൈയ്ക്ക് കുഴിമാടമൊരുക്കി ലഖ്‌നൗ അട്ടഹാസം

    Leave a Comment

    ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ത്രില്ലിംഗ് വിജയവുമായി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. സെഞ്ച്വറിയുമായി മാര്‍ക്കസ് സ്റ്റോണ്‍സ് തകര്‍ത്തടിച്ചപ്പോള്‍ ആറ് വിക്കറ്റിനാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് തോല്‍പിച്ചത്. ചെന്നൈ ഉയര്‍ത്തിയ 211 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കി നില്‍ക്കെയാണ് ലഖ്‌നൗ മറികടന്നത്.

    മുസ്തഫിസുര്‍ എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സാണ് ലഖ്‌നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുളള സ്റ്റോണ്‍സ് ആദ്യ പന്തില്‍ സിക്‌സും രണ്ടാം പന്തിലും മൂന്നാം പന്തിലും ഫോറും നേടി. മൂന്നാം പന്ത് നോബോള്‍ ആയതിനാല്‍ അംപയര്‍ ഫ്രീഹിറ്റ് വിധിച്ചു. ഈ പന്തിലും ബൗണ്ടറി നേടിയ സ്റ്റോണ്‍സ് ലഖ്‌നൗവിന് ആവേശജയം സമ്മാനിക്കുകയായിരുന്നു.

    63 പന്തില്‍ 13 ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 124 റണ്‍സാണ് സ്റ്റോണ്‍സ് നേടിയത്. സ്‌റ്റോണ്‍സിന്റെ ആദ്യ ഐപിഎല്‍ സെഞ്ച്വറിയാണിത്. സ്റ്റോണ്‍സിനെ കൂടാതെ 15 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 34 റണ്‍സെടുത്ത നിക്കോളാസ് പൂരാന്റേയും ആറ് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ 17 റണ്‍സെടുത്ത ദീപക് ഹൂഡയുടേയും പ്രകടനം ലഖ്‌നൗ വിജയത്തില്‍ നിര്‍ണ്ണായകമായി. ക്വിന്റണ്‍ ഡികോക്ക് (0), കെഎല്‍ രാഹുല്‍ (16), ദേവ്ദത്ത് പടിക്കല്‍ (13) എന്നിവര്‍ക്ക് തിളങ്ങാനായില്ല.

    നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ അപരാജിത സെഞ്ചുറിയുടെയും ശിവം ദുബെയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. റുതുരാജ് 60 പന്തില്‍ 108 റണ്‍സെടുത്തപ്പോള്‍ ശിവം ദുബെ 27 പന്തില്‍ 66 റണ്‍സടിച്ചു. അവസാന പന്ത് മാത്രം നേരിട്ട ധോണി ബൗണ്ടറിയടിച്ച് ചെന്നൈയെ 210ല്‍ എത്തിച്ചു. ലഖ്‌നൗവിനായി യാഷ് താക്കൂറും മൊഹ്‌സിന്‍ ഖാനും മാറ്റ് ഹെന്റിയും ഓരോ വിക്കറ്റെടുത്തു.

     

  9. തകര്‍പ്പന്‍ സെഞ്ച്വറി, ധോണിയുടെ ഐതിഹാസിക റെക്കോര്‍ഡ് തകര്‍ത്ത് റുതുരാജ്

    Leave a Comment

    ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനായി തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണല്ലോ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റിതുരാജ് ഗെയ്ക്കുവാദ്. 60 പന്ത് നേരിട്ട് 12 ഫോറും 3 സിക്സും ഉള്‍പ്പെടെ 108 റണ്‍സാണ് പുറത്താകാതെ റുതുരാജ് അടിച്ചുകൂട്ടിയത്.

    ഇതോടെ വമ്പന്‍ റെക്കോഡിലേക്കെത്തിയിരിക്കുകയാണ് റുതുരാജ്. സിഎസ്‌കെയുടെ ഇതിഹാസ നായകന്‍ സാക്ഷാല്‍ എംഎസ് ധോണിയുടെ തകര്‍പ്പന്‍ റെക്കോഡാണ് റുതുരാജ് തകര്‍ത്തത്. സിഎസ്‌കെയ്ക്കായി ഒരു ഇന്നിങ്സില്‍ കൂടുതല്‍ റണ്‍സ് നേടുന്ന നായകനായി റുതുരാജ് മാറി.

    2019ല്‍ ആര്‍സിബിക്കെതിരേ ധോണി നേടിയ 84 റണ്‍സിന്റെ റെക്കോഡാണ് ഇതോടെ തകര്‍ന്നത്. നായകസ്ഥാനം ലഭിച്ച ശേഷമുള്ള ആദ്യ ഇന്നിങ്സുകളില്‍ റുതുരാജിന് കാര്യമായ പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പതിയെ ഫോമിലേക്കെത്തിയ റുതുരാജ് നിലവില്‍ സീസണിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കും കുതിച്ചെത്തി. എട്ട് മത്സരത്തില്‍ നിന്ന് 349 റണ്‍സാണ് റുതുരാജ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

    ഐപിഎല്ലിന്റെ 17ാം സീസണില്‍ കൂടുതല്‍ റണ്‍സ് നേടിയ നായകനെന്ന റെക്കോഡും നിലവില്‍ റുതുരാജിന്റെ പേരിലാണ്. സഞ്ജു സാംസണിനെയാണ് റിതുരാജ് മറികടന്നത്.

    അതെസമയം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് റുതുരാജ് എത്തുന്ന കാര്യം ഇപ്പോഴും സംശയമാണ്. ആദ്യം അല്‍പ്പം പന്തുകള്‍ നേരിട്ട് ഫോമിലേക്കെത്തി കടന്നാക്രമിക്കുന്നതാണ് റുതുരാജിന്റെ രീതി. എന്നാല്‍ ഇത് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആഗ്രഹിക്കുന്ന ശൈലിയല്ല. ഓപ്പണിങ് റോളില്‍ യശ്വസി ജയ്സ്വാള്‍, ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഉള്ളപ്പോള്‍ ഇവരെയെല്ലാം മറികടന്ന് റുതുരാജിനെ പരിഗണിക്കാന്‍ യാതൊരു സാധ്യതയുമില്ല.

     

  10. പടിക്കല്‍ അല്ല പേടിക്കല്‍ ആണിവന്‍, ശരിക്കും ദുരന്തമാണിവന്‍

    Leave a Comment

    അമല്‍ കൃഷ്ണന്‍

    പടിക്കല്‍ അല്ല പേടിക്കല്‍ ആണിവന്‍.

    3 ഓവര്‍ വെറുതെ കളഞ്ഞു. 13 ഫ്രം 19.

    എന്തൊരു അവസ്ഥ. എന്തിനാണോ ഇത്രയും ചാന്‍സ് കൊടുക്കുന്നത് ഇതിനൊക്കെ.

    ഒരു സൈഡില്‍ സ്റ്റോയിനിസ് അടിച്ചു കസറുമ്പോ മറ്റേ സൈഡില്‍ തുഴഞ്ഞു ബാലന്‍സ് ചെയ്തു കൊടുത്തു..

    ഇവനെ ഔട്ട് ആക്കാതിരുന്നാല്‍ ചെന്നൈക്ക് ഒന്നും പേടിക്കേണ്ടായിരുന്നു.